ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിന്റെ അഭിമാനമായ ഈ പൊതുസാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരുമുണ്ട്. ഇവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും ഉറപ്പാക്കും.
ബസ് തടയുന്നതാണ് വീഡിയോയിൽ ഉള്ളത്. ബസ് തടഞ്ഞതിനെതിരെ ബസിലെ യാത്രക്കാരിയായ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ രംഗത്തെത്തുകയും ഇവരോട് വിദ്യാർത്ഥികൾ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.
നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു. എന്നാൽ, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികൾ പറയുന്നത്. 15-നു മുൻപ് റേഷൻവാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണു കാരണം. 15-നുശേഷം നൽകില്ലെന്ന നിലപാടിൽ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാൽ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകുമത്.
സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി.ജെ.പി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി.പി.എമ്മിന്റേത്
തിരുവനന്തപുരത്ത് ബാർട്ടൺഹിൽ ലോ കോളേജിന് സമീപമുള്ള മകന്റെ വസതിയിലാണ് അദ്ദേഹം. പിറന്നാളിന് ആഘോഷമില്ല. ഭാര്യ വസുമതിയും മക്കളായ വി.എ.അരുൺകുമാറും ഡോ.വി.വി ആശയും മരുമക്കളും പേരക്കുട്ടികളും വി.എസിനൊപ്പം വീട്ടിലുണ്ടാവും.
ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ചിഹ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഒക്ടോബര്‍ 30 വരെ കമ്മീഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30-നകം അപേക്ഷിക്കണം.
കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിച്ചു
തുറമുഖം ഉപജീവനം മുട്ടിക്കുമെന്ന നിലപാടിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികൾ നേരത്തെ തന്നെ പ്രതിഷേധത്തിലാണ്. ഇത്തവണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുവിഭാഗം ശക്തമായ പ്രതിഷേധം ഉയർത്താനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല.